Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Vendors

Kottayam

തദ്ദേശ ബജറ്റില്‍ തെരുവുനായകള്‍ക്ക് ഇടമുണ്ടായേ തീരൂ...

കോട്ടയം: ത്രിതല പഞ്ചായത്തുകളും നഗരസഭകളും പുതിയ ബജറ്റ് എഴുത്തിന്‍റെ തിരക്കിലാണ്. നാട്ടിലും നഗരത്തിലും അലഞ്ഞുതിരിഞ്ഞ് ജനങ്ങളെ കടിച്ചുകീറുന്ന തെരുവുനായകളെ കൂട്ടിലടയ്ക്കാന്‍ വിപുലമായ പദ്ധതിയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തിലും രണ്ടോ മൂന്നോ ഷെല്‍ട്ടര്‍ ഹോമുകള്‍ പണിത് അലയുന്ന നായകളെ തീറ്റകൊടുത്തും പ്രതിരോധ കുത്തിവയ്‌പെടുത്തും സംരക്ഷിക്കണമെന്നാണ് പൊതു ആവശ്യം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ പണിയാനുള്ള സ്ഥലം ഏറെയുണ്ട്. അതല്ലെങ്കില്‍ സ്ഥലം വിലകൊടുത്തു വാങ്ങാം.

അഞ്ചു വര്‍ഷത്തിനുള്ളില്‍ കോട്ടയം ജില്ലയില്‍ ഒരു ലക്ഷത്തില്‍പരം പേരെ തെരുവുനായ കടിച്ചതായാണ് കണക്ക്. ഇതില്‍ പേവിഷബാധയേറ്റ് മൂന്നു പേര്‍ക്ക് മരണവും സംഭവിച്ചു. സമീപവര്‍ഷങ്ങളില്‍ നിരവധി പേരെ കടിച്ച നായകള്‍ക്ക് പേവിഷബാധയുള്ളതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഭീതികരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ പുതിയ ഭരണസമിതി തെരുവുനായകളെ നഗരങ്ങളില്‍നിന്ന് ഷെല്‍ട്ടര്‍ ഹോമിലാക്കുന്ന നടപടി ആരംഭിച്ചുകഴിഞ്ഞു. ജില്ലയില്‍ കോട്ടയം നഗരസഭാ പരിധിയിലാണ് ഏറ്റവുമധികം നായകള്‍ അലഞ്ഞു തിരിയുന്നത്. കാല്‍നടയാത്രക്കാരും നിരത്തു കച്ചവടക്കാരും ഓട്ടോ തൊഴിലാളികളും ജീവന്‍ പണയപ്പെടുത്തിയാണ് നായകള്‍ക്കു മുന്നിലൂടെ പോകുന്നത്.

നായകളെ പിടികൂടുമെന്നും പഞ്ചായത്തുകളില്‍ രണ്ട് ഷെല്‍ട്ടര്‍ ഹോമുകള്‍ വീതം തുടങ്ങുമെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ ഇത് എങ്ങുമെത്തിയിട്ടില്ല. നായപിടിത്തം നടത്തിയാല്‍തന്നെ ഷെല്‍ട്ടര്‍ ഹോം തുടങ്ങുംവരെ പിടികൂടുന്ന നായകളെ എന്ത് ചെയ്യുമെന്ന് കാര്യത്തില്‍ വ്യക്തതയില്ല.

നായപിടിത്തക്കാര്‍ക്കുള്ള വേതനം വര്‍ധിപ്പിക്കാനും നടപടിയുണ്ടാകണം. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിരുന്നെങ്കിലും വേതനം നല്‍കുന്നതില്‍ വലിയ വീഴ്ചയുണ്ടായി. മാത്രമല്ല നായപിടിത്തത്തിനെതിരേ മൃഗസ്‌നേഹികള്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Latest News

Corehub Up